കണ്ണൂർ: പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗം ആർ.എസ്.എസിന്റെ കൈയ്യടി നേടാനാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ജോർജിന്റെ പ്രസ്താവന തീവ്രവാദത്തിന് വളമിടലാണ്. മുസ്ലീം മതവിഭാഗത്തെയും മുസ്ലീം സ്ത്രീകളെയും അങ്ങേയറ്റം അപമാനിക്കുന്നതാണ്. ഇങ്ങനെയൊരു പരാമർശമേ നടത്താൻ പാടില്ലായിരുന്നു. പറഞ്ഞ അബദ്ധം ജോർജ് തിരുത്തണം.
ഗവർണറെ തിരിച്ചു
വിളിക്കണം:യൂത്ത് ലീഗ്
പി.സി.ജോർജിന്റെ വിദ്വേഷ പ്രസംഗത്തിന് വേദിയൊരുക്കിയ ഹിന്ദു മഹാസമ്മേളന സംഘാടകർക്കെതിരെയും പ്രാസംഗികർക്കെതിരെയും കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവർണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണം. മുമ്പും വിദ്വേഷ പരാമർശം നടത്തിയവർ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞുകൊണ്ടാണ് ഗവർണർ ഉദ്ഘാടനം ചെയ്തത്.
അറസ്റ്റുചെയ്യപ്പെട്ട പി.സി.ജോർജിനെ കാണാൻ പോയ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നടപടി പദവിക്ക് നിരക്കാത്തതാണ്. മന്ത്രിക്കെതിരെ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച ശേഷം നിയമനടപടി സ്വീകരിക്കും.
ജാമ്യം കിട്ടി മിനിറ്റുകൾക്കുള്ളിൽ പി.സി ജോർജ് ജാമ്യ ഉപാധി ലംഘിച്ചു. ജോർജിന്റെ കസ്റ്റഡിയും സ്വന്തം കാറിൽ ആഘോഷപൂർവം കൊണ്ടു നടന്നതുമൊക്കെ നാടകമായിരുന്നോ എന്ന് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |