ന്യൂഡൽഹി: കൂടുതൽ ശമ്പളത്തിന് കൂടുതൽ പെൻഷനും കുറഞ്ഞ പെൻഷൻ വർദ്ധിപ്പിക്കുന്നതും അടക്കമുള്ള പരിഷ്‌കാരങ്ങൾ എപ്പോൾ നടപ്പിലാക്കുമെന്നതിൽ വ്യക്തത വരുത്താതെ തൊഴിൽ മന്ത്രാലയം. ഇപ്പോഴുള്ള 15,000 രൂപയുടെ പരിധി ഉയർത്താനും കുറഞ്ഞ പെൻഷൻ 10,000 രൂപയായി വർദ്ധിപ്പിക്കാനുമുള്ള ആവശ്യങ്ങൾ നടപ്പാക്കുമോ എന്ന രാജ്യസഭയിലെ സി.പി.എം എം.പി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തേലി വ്യക്തമായ മറുപടി നൽകിയില്ല. 2014 മുതൽ ബഡ്‌ജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ചാണ് നിലവിലുള്ള 1,000 രൂപ മിനിമം പെൻഷൻ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഇ.പി.എഫ്.ഒയിൽ അവകാശികളില്ലാതെ 3930.85 കോടി കെട്ടിക്കിടപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |