തിരുവനന്തപുരം: പത്താം ക്ളാസ് പൊതുപരീക്ഷയുടെ അവസാന ദിനവും ആശങ്കാരഹിതമാക്കി മലയാളം സെക്കൻഡ്. ശരാശരി നിലവാരത്തിലുള്ളവർക്കു പോലും എ പ്ളസ് ഉറപ്പാക്കുന്നവിധത്തിലുള്ള ചോദ്യങ്ങളായിരുന്നുവെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും പറയുന്നു. അഞ്ചു മാർക്കിന്റെ അവസാന ചോദ്യങ്ങളിലൊന്ന് ചെറിയ ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും ചോയിസ് ഉണ്ടായിരുന്നത് വിദ്യാർത്ഥികൾക്ക് സഹായകമായി.
ഇക്കഴിഞ്ഞ ഒരു മാസമായി നടന്ന എസ്.എസ്.എൽ.സി പരീക്ഷ തീർന്നതിന്റെ ആശ്വാസമുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി വിദ്യാർത്ഥികളുടെ വാട്ട്സാപ്പ് സ്റ്റാറ്റസുകൾ വേർപിരിയലിന്റെ വേദന നിറയ്ക്കുന്നതായിരുന്നു. ഉറ്റസുഹൃത്തുക്കളെ വിട്ടുപിരിയുന്നതിന്റെ വിഷമം കുട്ടികൾ പങ്കുവയ്ക്കുന്നതും സ്കൂളുകളിൽ കാണാമായിരുന്നു. സ്നേഹസമ്മാനങ്ങൾ നൽകിയും കെട്ടിപ്പിടിച്ചും ഉമ്മവച്ചും സെൽഫിയെടുത്തുമൊക്കെ സ്കൂളിൽ സമയം ചെലവഴിച്ച ശേഷമാണ് പലരും വീട്ടിലേക്ക് മടങ്ങിയത്. അടുത്തയാഴ്ച ഐ.ടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വരുമ്പോൾ വീണ്ടും കാണാമെന്ന് ആശ്വസിക്കുന്നവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |