തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സരാഘോഷ വേളയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്പനയും ഉപയോഗവും തടയാൻ സംസ്ഥാനത്ത് ജനുവരി മൂന്നുവരെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് നടത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ജോയിന്റ്, ഡെപ്യൂട്ടി, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർമാർ ചെക്ക്പോസ്റ്റുകൾ സന്ദർശിച്ച് കാര്യക്ഷമമായി വാഹന പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എക്‌സൈസ് ഹെഡ്ക്വാർട്ടേഴ്സിൽ ഒരു സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്സുകൾ രൂപീകരിച്ചു. അബ്കാരി കേസുകളിലടക്കം ഉൾപ്പെട്ടവരെ നിരീക്ഷിക്കും. വാഹനപരിശോധന കർശനമാക്കും. തീരപ്രദേശങ്ങൾ വഴി വ്യാജമദ്യം കടത്തുന്നത് തടയും. കോസ്റ്റൽ പൊലീസുമായി ചേർന്ന് കടലിലും ഉൾനാടൻ ജലഗതാഗത പാതകളിലും പട്രോളിംഗ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |