SignIn
Kerala Kaumudi Online
Friday, 19 April 2024 7.08 AM IST

എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന: 10.23 ലക്ഷത്തിന്റെ കൈക്കൂലി പിടികൂടി

vigi

പാലക്കാട്: കള്ളുകൊണ്ടുപോകുന്നതിനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ എക്സൈസ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത് 10.23 ലക്ഷം രൂപ. നഗരത്തിൽ സിവിൽ സ്റ്റേഷനിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫീസിൽ നിന്ന് 2,24,000 രൂപയും, കാടാങ്കോട്ടെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫീസിൽ നിന്ന് 7,99,600 രൂപയുമാണ് പിടികൂടിയത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഇന്ന് റിപ്പോർട്ട് നൽകും.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഉച്ചഭക്ഷണത്തിനുപോയ സമയത്തായിരുന്നു പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി എം.ഗംഗാധരന്റെ നേതൃത്വത്തിലുള്ള പരിശോധന. ഷാപ്പുടമകൾ നൽകിയ പണം സിവിൽ സ്റ്റേഷനിലെ ഓഫീസ് പ്യൂണിൽ നിന്നാണ് പിടിച്ചെടുത്തത്. കള്ള് പെർമിറ്റ് പുതുക്കൽ ഏപ്രിൽ 15ന് അവസാനിച്ചെങ്കിലും നടപടികൾക്കായി ചിറ്റൂർ റേഞ്ച്, സർക്കിൾ എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ കൈപ്പറ്റിയ കൈക്കൂലിയുടെ വിഹിതം ഉന്നതർക്ക് പങ്കുവയ്‌ക്കുന്നതായി ആരോപണമുണ്ടായിന്നു.

വിവിധ ജില്ലകളിലേക്ക് പാലക്കാട്ടു നിന്ന് കള്ളുകൊണ്ടു പോകാനുള്ള പെർമിറ്റിന് ലിറ്ററിന് 12 രൂപ വീതം നാല് ഓഫീസുകളിൽ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. വർഷത്തിൽ രണ്ടുതവണയാണ് പെർമിറ്റ് പുതുക്കൽ. ഇതേ പരാതിയിൽ നവംബറിൽ ചിറ്റൂർ സി.ഐ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലും അനധികൃത പണം കണ്ടെത്തിയിരുന്നു. സംഭവത്തിൽ നാലുപേരെ സ്ഥലം മാറ്റിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXCISE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.