തിരുവനന്തപുരം: എഫ്. സി. ഐ ഭക്ഷ്യധാന്യ ഗോഡൗണുകളിൽ തൊഴിലാളികൾ ഇന്നു മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. എഫ്. സി. ഐ ലേബർ ഫെഡറേഷനും സപ്ലൈകോയും തമ്മിലുള്ള കൂലിത്തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ മന്ത്രിമാരായ വി. ശിവൻകുട്ടിയുടെയും ജി. ആർ. അനിലിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
കൂലിത്തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽ- സിവിൽ സപ്ലൈസ് വകുപ്പുകളിലെ അഡിഷണൽ സെക്രട്ടറിമാർ അടങ്ങുന്ന സമിതിയെ നിയോഗിച്ചു. 15 ആവശ്യങ്ങൾ ഉന്നയിച്ച് എഫ്. സി. ഐ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നൽകണം. സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഉദ്യോഗസ്ഥതല യോഗവും തുടർന്ന് തൊഴിലാളി സംഘടനകളുടെയും എഫ്.സി.ഐ മാനേജ്മെന്റിന്റെയും സംയുക്തയോഗവും വിളിച്ച് വിഷയം ചർച്ചചെയ്ത് പരിഹരിക്കാൻ മന്ത്രിമാർ നിർദേശിച്ചു. യോഗത്തിൽ തൊഴിൽ, സിവിൽ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥരും എഫ്.സി.ഐ പ്രതിനിധികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |