തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയർന്ന റിസർച്ച് ഫെലോഷിപ്പായ പ്രൈംമിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് (പി.എം.ആർ.എഫ്) ഗാന്ധിനഗർ ഐ.ഐ.ടിയിലെ ഗവേഷകനും തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയുമായ പ്രശാന്ത് പി.നായർ അർഹനായി. നാല് വർഷം പ്രതിമാസം ഫെലോഷിപ്പായി 70,000 മുതൽ 80,000 രൂപയും, വാർഷിക ഗ്രാന്റ് ആയി പ്രതിവർഷം 2,00,000 രൂപയും ലഭിക്കും.പ്രശാന്താണ് ഗാന്ധിനഗർ ഐ.ഐ.ടിയിലെ പി.എം.ആർ.എഫ് നേടിയ ആദ്യ മലയാളി ഗവേഷകൻ.
കേന്ദ്രീയ വിദ്യാലയം പട്ടം, മരിയൻ എൻജിനിയറിംഗ് കോളേജ്, കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം (സി.ഇ.ടി) എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ്. സി.ഇ.ടിയിൽ ഡോ. അഭിലാഷ് സൂര്യന്റെ മേൽനോട്ടത്തിൽ നിരവധി അന്താരാഷ്ട്ര ജേർണലുകളിൽ പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഐ.ഐ.ടി ഗാന്ധിനഗറിൽ ഡോ. വിനോദ് നാരായണന്റെ കീഴിൽ ഗവേഷണം നടത്തുന്നു.
തിരുവനന്തപുരം നാലാഞ്ചിറ അക്ഷയഗാർഡൻസ് ചന്ദ്രാനിവാസിൽ മിലിട്ടറി എൻജിനിയറിംഗ് സർവീസിൽ സിവിൽ എൻജിനിയർ പ്രഭാകരൻ നായരുടെയും ചന്ദ്രകുമാരിയുടെയും മകനാണ്. ഡോ. അഞ്ജന മേനോനാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |