SignIn
Kerala Kaumudi Online
Friday, 19 April 2024 2.03 PM IST

ഞായറാഴ്ചയും ഫയൽ തീർപ്പാക്കൽ: 80% ജീവനക്കാരെത്തി

govin

#സെക്രട്ടേറിയറ്റിൽ 75% ഹാജർ

#തദ്ദേശ വകുപ്പിൽ മാത്രം 34,995 ഫയലുകൾ തീർപ്പാക്കി

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധി മൂലം തുടർനടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച തീവ്രയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും സജീവമായി. ഭൂരിഭാഗം ഓഫീസുകളിലും 80ശതമാനം ജീവനക്കാരും ഹാജരായി. ഫയലുകൾ കൂടുതലുള്ള റവന്യു,തദ്ദേശ,ആരോഗ്യ,വ്യവസായ വകുപ്പുകളും പൊലീസ് ആസ്ഥാനത്തെ ഓഫീസും കാര്യക്ഷമമായി പ്രവർത്തിച്ചു.

സെക്രട്ടേറിയറ്റിൽ 75 ശതമാനമാണ് ഹാജർ . അവധി ദിനത്തിലെ ഓഫീസ് പ്രവർത്തനം കാണുന്നതിന് മന്ത്രി എം. വി. ഗോവിന്ദൻ കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. കളക്ടറേറ്റുകളിൽ ജില്ലാ കളക്ടർമാർ ഓഫീസുകളിലെ പ്രവർത്തനം സെക്ഷനുകളിലെത്തി വിലയിരുത്തി . തദ്ദേശവകുപ്പിൽ 34,995 ഫയലുകളാണ് തീർപ്പാക്കിയത്. പഞ്ചായത്തുകളിൽ 33231, മുനിസിപ്പൽ- കോർപ്പറേഷൻ ഓഫീസുകളിൽ 1764, ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി 1933, വ്യവസായ വകുപ്പിൽ 2080, പൊലീസ് ആസ്ഥാനത്ത് 1939 എന്നിങ്ങനെയാണ് തീർപ്പാക്കിയ ഫയലുകളുടെ എണ്ണം. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം. വരുന്ന രണ്ടു മാസവും ഓരോ ഞായറാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. മൂന്നു ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടപ്പുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILE CLEARANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.