SignIn
Kerala Kaumudi Online
Friday, 19 April 2024 6.37 PM IST

മാലിന്യ കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് 

fire-audit

തിരുവനന്തപുരം: തീപിടിക്കാൻ സാദ്ധ്യത കൂടുതലുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങൾ, വ്യാപാര മേഖലകൾ,ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ, ആശുപത്രികൾ, പ്രധാന സർക്കാരോഫീസുകൾ എന്നിവയുടെ ഫയർഓഡിറ്റ് നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

അഗ്നിശമന സേനയ്ക്ക് ഉപകരണങ്ങളും കെമിക്കലുകളും വാങ്ങാൻ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നു 10 കോടി അനുവദിക്കും.

ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങളിലെ ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റാൻ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെ വിനിയോഗിക്കാം.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ ആശുപതികളുടെയും പ്രധാന സർക്കാർ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. ജില്ലാതലത്തിൽ ആക്‌ഷൻപ്ലാനുണ്ടാക്കി തദ്ദേശസ്ഥാപന തലത്തിൽ ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ച് നടപ്പാക്കാൻ യോഗം നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE AUDIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.