തിരുവനന്തപുരം: കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പുനർഗേഹം പദ്ധതിയിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കടലോരത്ത് വേലിയേറ്റ രേഖയുടെ 50 മീറ്റർ ദൂരപരിധിക്കുള്ളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണിത്. 2450 കോടി ചെലവിൽ 3 വർഷം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതി പ്രകാരം സ്വന്തമായി ഭൂമി വാങ്ങി വീട് നിർമ്മിക്കാനോ റെസിഡന്റ് ഗ്രൂപുകളായി ഒരുമിച്ചു വാങ്ങി കെട്ടിടസമുച്ചയം പണിയാനോ വാസയോഗ്യമായ വീടും ഭൂമിയും ഒരുമിച്ചു വാങ്ങാനോ സാധിക്കും. ഒരു കുടുംബത്തിന് പരമാവധി ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. . വസ്തുവിലയുടെ 8 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും 2 ശതമാനം രജിസ്‌ട്രേഷൻ ചാർജുമായതിനാൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന തുകയിൽ കുറവ് വരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും ഒഴിവാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അറുപതിനായിരത്തോളം രൂപ ഇത്തരത്തിൽ ഗുണഭോക്താക്കൾക്ക് ലാഭിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |