SignIn
Kerala Kaumudi Online
Sunday, 01 September 2024 5.06 AM IST

കടുത്ത ബലക്ഷയം, വൈറ്റിലയിലെ കൂറ്റൻ ആർമി ടവർ പൊളിക്കേണ്ടിവരും

Increase Font Size Decrease Font Size Print Page

d

 160 കുടുംബങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം

 160 കോടിക്ക് 5 വർഷം മുമ്പ് പണിത സമുച്ചയം

കൊച്ചി: സൈനികർക്കായി വൈറ്റിലയിൽ 160 കോടി ചെലവിൽ നിർമ്മിച്ച് അഞ്ചുവർഷം മുമ്പ് കൈമാറിയ മൂന്ന് കൂറ്റൻ ഫ്ളാറ്റുകൾ അപകടനിലയിൽ. ഇതിൽ രണ്ട് ടവറുകളിലെ 208 ഫ്ളാറ്റുകളിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് പരിശോധനാ റിപ്പോർട്ട്.

കോൺക്രീറ്റ് ചട്ടക്കൂടും ബീമുകളും തട്ടുകളും പൊട്ടിപ്പൊളിഞ്ഞ് വൻ അഴിമതിയുടെ സ്മാകരം പോലെ നിൽക്കുന്ന സമുച്ചയം പൊളിച്ചുമാറ്റുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് സൂചന.

കളക്ടറുടെ നിർദ്ദേശാനുസരണം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും ജി.സി.ഡി.എയുമാണ് നവംബറിൽ സംയുക്ത പരിശോധന നടത്തിയത്. ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധസംഘവും സമാന നിർദ്ദേശം നേരത്തേ നൽകിയിരുന്നു.

കെട്ടിടം അറ്റകുറ്റപ്പണി നടത്തി നിലനിറുത്തുക അസാദ്ധ്യമാണെന്ന് മുനിസിപ്പാലിറ്റി അസി. എക്സിക്യുട്ടീവ് എൻജിനിയർ ബി.ആർ. ഓംപ്രകാശ് ജനുവരി 29ന് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ബലപ്പെടുത്തൽ സാദ്ധ്യമെങ്കിൽ വാസയോഗ്യമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ജി.സി.ഡി.എ അസി. എക്സിക്യുട്ടീവ് എൻജിനിയർ വൈ. ഡേവിഡും റിപ്പോർട്ടിൽ നിർദ്ദേശിച്ചു. ചെന്നൈ ഐ.ഐ.ടി സിവിൽ എൻജിനിയറിംഗ് പ്രൊഫ. ഡോ. രാധാകൃഷ്ണ ജി. പിള്ളയുടെ സംഘമാണ് നേരത്തേ പരിശോധന നടത്തിയത്.

'അഴിമതി " ടവേഴ്സ്

 ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനാണ് (എ.ഡബ്ല്യു. എച്ച്.ഒ.) ഫ്ളാറ്റ് നിർമ്മാതാക്കൾ. വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപം സ്വകാര്യദ്വീപായ സിൽവർസാൻഡ് ഐലൻഡിലാണ് ചന്ദേർകുഞ്ച് ആർമി ടവേഴ്സ് എന്ന സമുച്ചയം

 4.25 ഏക്കറിൽ മൂന്നു ടവറുകൾ. സൈനികരും വിമുക്തഭടന്മാരുമാണ് ഉടമകൾ. 264 ഫ്ളാറ്റുകളുണ്ട്. എ ടവർ 17 നിലയും ബി, സി ടവറുകൾ 29 നിലകൾ വീതവും. ഹെലിപാഡുകളുമുണ്ട്. 60 - 75ലക്ഷം ആയിരുന്നു വില. ഇപ്പോൾ സ്ഥലവില മാത്രം 100 കോടി

 ബി, സി. ടവറുകൾക്കാണ് കൂടുതൽ തകർച്ച. ഇവയുടെ ബേസ്‌മെന്റ് മുതൽ പൊളിഞ്ഞുതുടങ്ങി. ഭീമൻ തൂണുകളുടെ കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് അടർന്നു. ഇത് ചില ഭാഗങ്ങൾ പ്ളാസ്റ്റർചെയ്ത് മറച്ചിട്ടുണ്ട്. തട്ടുകൾ അടർന്നു വീഴുന്നു. ഫ്ളോർടൈലുകൾ പൊട്ടി

തകർച്ചയ്ക്ക് കാരണം

1 നിലവാരമില്ലാത്ത നിർമ്മാണസാമഗ്രികൾ

2 ഉപ്പുവെള്ളം ഉപയോഗിച്ച് കോൺക്രീറ്റിംഗ്

3 കൃത്യമായ മേൽനോട്ടം, പരിശോധന നടന്നില്ല

ജീവൻ പണയംവച്ചാണ് താമസം. പലരും ഈ വീടിനായി ജീവിതകാലത്തെ സമ്പാദ്യം ചെലവഴിച്ചിട്ടുണ്ട്.

കേണൽ സിബി ജോർജ് (റിട്ട.)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FLAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.