തിരുവനന്തപുരം: കേരളത്തിന്റെ വ്യത്യസ്തസാഹചര്യം പരിഗണിച്ച് പരിസ്ഥിതിലോല പ്രദേശങ്ങളുടെ ദൂരപരിധിയിൽ ഇളവ് അനുവദിക്കണമെന്ന് ഇന്നലെ കേന്ദ്ര സഹമന്ത്രി അശ്വനികുമാർ ചൗബേയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ വനം മേധാവി ബെന്നിച്ചൻ തോമസ് അഭ്യർത്ഥിച്ചു.
കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചത് ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ശുപാർശയാണ്. പരിഷ്കരിച്ച പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച ശുപാർശ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രം നടപടിയെടുക്കണം. സംസ്ഥാന വനംവകുപ്പിന് ലഭ്യമാകേണ്ട കേന്ദ്രഫണ്ട് സമയബന്ധിതമായി അനുവദിക്കണം. മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാന വനം വകുപ്പ് കേന്ദ്രത്തിന് 620 കോടി രൂപയുടെ പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ടെന്നും വനംമേധാവി ചൂണ്ടിക്കാട്ടി.
വകുപ്പിന്റെ ആവശ്യങ്ങൾ സമഗ്രമായി പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ്, പി.സി.സി.എഫുമാരായ നോയൽ തോമസ്, ഡി. ജയപ്രസാദ്, ഇ. പ്രദീപ്കുമാർ, എ.പി.സി.സി.എഫുമാരായ രാജേഷ് രവീന്ദ്രൻ, പ്രമോദ് ജി.കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |