SignIn
Kerala Kaumudi Online
Thursday, 28 March 2024 8.07 PM IST

വാണിജ്യ സിലിണ്ടറിന് 101.5 രൂപ കൂട്ടി,​ വില 2100 കടന്നു

gas

കൊച്ചി: ഹോട്ടലുകൾക്കും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്കും ഇരുട്ടടിയായി വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില പൊതുമേഖലാ എണ്ണക്കമ്പനികൾ വീണ്ടും കുത്തനെ കൂട്ടി. 101.5-102 രൂപയാണ് കേരളത്തിൽ കൂടിയത്.

കൊച്ചിയിൽ വില 2,095.5 രൂപയായി. തിരുവനന്തപുരത്ത് 2,113 രൂപ; കോഴിക്കോട്ട് 2,122 രൂപ. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ മാറ്റമില്ല. ഇതിന് കൊച്ചിയിൽ വില 906.5 രൂപ, കോഴിക്കോട്ട് 908.5 രൂപ, തിരുവനന്തപുരത്ത് 909 രൂപ.

₹774

വാണിജ്യ സിലിണ്ടറിന് ഈവർഷം കൊച്ചിയിൽ കൂടിയത് 774 രൂപ. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 210 രൂപയും കൂടി

₹266

ഇക്കഴിഞ്ഞ നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് എണ്ണക്കമ്പനികൾ 266 രൂപ കൂട്ടിയിരുന്നു.

വാണിജ്യാവശ്യം

 ഇന്ത്യൻ ഓയിലിന് മാത്രം സംസ്ഥാനത്ത് 1.62 ലക്ഷം ഉപഭോക്താക്കളുണ്ട്

 പ്രതിദിനം വിതരണം ചെയ്യുന്നത് രണ്ടു ലക്ഷം സിലിണ്ടറുകൾ

ഹോട്ടൽ വ്യവസായ മേഖലയെ വീണ്ടും തല്ലുന്ന നിലപാടാണ് കേന്ദ്രത്തിന്. ക്രൂഡോയിൽ വില കുറഞ്ഞിട്ടും അന്യായമായി ഗ്യാസ് വില കൂട്ടുകയാണ്. ഗ്യാസിന് 800 രൂപയുണ്ടായിരുന്നപ്പോൾ ചായയ്ക്ക് ശരാശരി വില 10 രൂപയായിരുന്നു. ആ ഗ്യാസ് വിലയാണ് ഇപ്പോൾ 2,000 കടന്നത്. മറ്റു സംസ്ഥാനങ്ങളിലെ ഹോട്ടൽ സംഘടനയുമായി ചേർന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനുള്ള ആലോചന കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ്സ് അസോസിയേഷൻ നടത്തുന്നുണ്ട്

ജി. ജയപാൽ,

ജനറൽ സെക്രട്ടറി,

കെ.എച്ച്.ആർ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LPG, LPG PRICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.