പത്തനംതിട്ട: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ജിയോളജിസ്റ്റ് ദമ്പതികൾക്ക് സസ്പെൻഷൻ. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ദക്ഷിണ മേഖല സ്ക്വാഡിന്റെ ചുമതല വഹിക്കുന്ന എസ്.ശ്രീജിത്ത്, വകുപ്പ് ആസ്ഥാനത്ത് ജിയോളജിസ്റ്റായ ഭാര്യ എസ്.ആർ. ഗീത എന്നിവരെയാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്.
ഇരുവരും പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്നപ്പോൾ 49.75 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. ശ്രീജിത്തിനെതിരായ പരാതിയിലായിരുന്നു അന്വേഷണം. ഇതിനിടെ ഭാര്യയുടെ സ്വത്തു വിവരങ്ങളും പരിശോധിച്ചു. 2014 മേയ് ഒന്നു മുതൽ 2019 ഡിസംബർ 31വരെയുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിച്ചത്. ഇക്കാലയളവിൽ 35 ശതമാനത്തോളം അധിക വരുമാനമാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |