കൊച്ചി: കുർബാന ഏതുരീതിയിൽ വേണമെന്നുൾപ്പെടെ പ്രധാന തീരുമാനങ്ങളെടുക്കാൻ സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് യോഗം ഇന്നാരംഭിക്കും. 27 ന് അവസാനിക്കുന്ന യോഗം ഓൺലൈനിലാണ് നടത്തുന്നത്.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കൊപ്പം ഇന്ത്യയിലും വിദേശത്തുമുള്ള 61 മെത്രാന്മാർ പങ്കെടുക്കും. ദിവസവും രണ്ടു മണിക്കൂർ വീതമാണ് യോഗം ചേരുക.
ദേവാലയത്തിലെ അൾത്താരയ്ക്ക് അഭിമുഖമായി കുർബാന അർപ്പിക്കണമെന്ന വത്തിക്കാന്റെ നിർദേശം സിനഡ് ചർച്ച ചെയ്ത് തീരുമാനിക്കും. ജനാഭിമുഖ കുർബാന വേണമെന്ന ആവശ്യവും സഭയിൽ ശക്തമാണ്. മെത്രാന്മാരുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് ചർച്ച ചെയ്യുകയെന്ന് സിനഡ് വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |