ന്യൂഡൽഹി:സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച മൂന്ന് ഹർജികൾ പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സുപ്രീം കോടതിയിൽ. ഹർജികൾ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കർദ്ദിനാളിന്റെ അഭിഭാഷകൻ സ്വേതങ്ക് ശാന്തനു ഈ ആവശ്യം ഉന്നയിച്ചത്. എതിർകക്ഷികളായ സംസ്ഥാന സർക്കാരിന്റെയും ജോഷി വർഗീസിന്റെയും സത്യവാങ്മൂലങ്ങൾക്ക് മറുപടി നൽകാൻ ഒരു മാസം ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. കേസുകളുടെ പട്ടികയിൽ നിന്ന് ഹർജികൾ നീക്കരുതെന്ന് ബത്തേരി രൂപതയുടെ അഭിഭാഷകൻ റോമി ചാക്കോ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |