നെടുമ്പാശേരി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്ന സ്വർണം ഏറ്റവും കൂടുതൽ പിടികൂടുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ - കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം.
2020 ജൂണിന് മുമ്പുള്ള അഞ്ച് വർഷത്തെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലയിരുത്തലിലാണ് ഇക്കാര്യം. 34 അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ മുംബയ്, ഡൽഹി, ചെന്നൈ വിമാനത്താവളങ്ങളാണ് സ്വർണക്കടത്തിൽ മുന്നിൽ. നാലും അഞ്ചും സ്ഥാനത്താണ് കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ. തിരുവനന്തപുരത്തിനൊപ്പം ബംഗളൂരു, കൊൽക്കത്ത, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, വിമാനത്താവളങ്ങളും ആദ്യ പത്തിലുണ്ട്.
സ്വർണക്കടത്ത്
അഞ്ചു വർഷം 11,144 കിലോ
2015 - 16 ൽ 2452 കിലോ
2016-17ൽ 921 കിലോ
2017-18 ൽ 1996 കിലോ
2018-19 ൽ 2946 കിലോ
2019-20 ൽ 2829 കിലോ
2020 ഏപ്രിൽ - ജൂൺ 123 കിലോ
ആകെ മൂല്യം 31,228 കോടി രൂപ
കൊവിഡിൽ കുറഞ്ഞു
2020 - 21 ൽ കൊവിഡ് കാരണം അന്താരാഷ്ട്ര സർവീസുകൾ കുറവായിരുന്നു. കാര്യമായി സ്വർണം കടത്താനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. അടുത്തിടെ രാജ്യാന്തര സർവീസുകൾ വർദ്ധിച്ചതോടെ സ്വർണക്കടത്തും പഴയ നിലയിലായെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് കസ്റ്റംസിന് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |