തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനം വ്യാഴാഴ്ച തുടങ്ങാനിരിക്കെ,കാത്തുകിടക്കുന്നത് 44 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ.
കൊവിഡ് വ്യാപനമുണ്ടായശേഷം സഭാസമ്മേളനങ്ങൾ പരിമിതമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാനവർഷത്തിൽ അത്യാവശ്യ ബിസിനസുകൾ നടത്തിയെടുക്കാനാണ് സമ്മേളിച്ചത്. അവയിലാകട്ടെ, പരിഗണിക്കാൻ കഴിഞ്ഞത് ഒന്നോ രണ്ടോ ബില്ലുകൾ മാത്രം.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് കൊഡുർ സർവീസ് സഹകരണ ബാങ്ക് നൽകിയ ഹർജിയിൽ, എല്ലാ ഓർഡിനൻസുകൾക്കും പകരമുള്ള ബില്ലുകൾ എത്രയുംവേഗം സഭയിൽ അവതരിപ്പിക്കാൻ ഹൈക്കോടതി അടുത്തിടെ സർക്കാരിന് കർശന നിർദ്ദേശം നൽകിയിരുന്നു.
ബില്ലുകൾ സഭയിൽ അവതരിപ്പിക്കാതിരിക്കുന്നതും സമ്മേളനം അവസാനിച്ചശേഷം കാലഹരണപ്പെട്ട ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതും ഭരണഘടനാപരമായി ഉചിതമല്ലെന്ന് കൃഷ്ണകുമാർ സിംഗും ബീഹാർ സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയും വിധിച്ചിരുന്നു. സമ്പൂർണ ബഡ്ജറ്റ് പാസ്സാക്കാനായി കുറച്ചുദിവസം ചേരുന്ന സമ്മേളനത്തിൽ ഏതൊക്കെ ബില്ലുകൾ കൊണ്ടുവരുമെന്ന് കണ്ടറിയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |