തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഏറ്റെടുക്കണമെങ്കിൽ സർവകലാശാലകളിൽ പുറമേ നിന്നുള്ള ഇടപെടൽ ഉണ്ടാകില്ലെന്ന നിരുപാധിക ഉറപ്പ് ലഭിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ മികവിന്റെ കേന്ദ്രമാക്കണമെന്ന് വിശ്വസിക്കുന്നവർക്ക് ബാഹ്യ ഇടപെടൽ വല്ലാത്ത ദുർഗന്ധമുണ്ടാക്കുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖല മെച്ചമാണെങ്കിലും ഉന്നത വിദ്യാഭ്യാസമേഖല താറുമാറായി കിടക്കുകയാണ്. സർവകലാശാലകളെ മികവിന്റെ കേന്ദ്രമാക്കുകയല്ല, മറിച്ച് താഴെത്തട്ടു മുതൽ വൈസ് ചാൻസലർ സ്ഥാനത്തേക്ക് വരെ ആരെ നിയമിക്കണമെന്നതിലാണ് സർക്കാരുകൾക്ക് താല്പര്യം. രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |