തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ് പ്രതി മണിച്ചന്റേതടക്കം 33 തടവുകാരുടെ മോചനം സംബന്ധിച്ച് കൂടുതൽ വിശദീകരണം തേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ ഇതുവരെ മറുപടി നൽകിയില്ല.
സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡങ്ങൾ പരിശോധിച്ച് നിയമവകുപ്പുമായി ആലോചിച്ച് ഗവർണർക്കുള്ള മറുപടി തയാറാക്കാൻ ആഭ്യന്തരവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം, ലഹരിമരുന്ന് തുടങ്ങിയ ഗുരുതര കേസുകളിൽപ്പെട്ടവർ വിട്ടയയ്ക്കാനുള്ളവരുടെ പട്ടികയിലുൾപ്പെട്ടിട്ടില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് മോചനത്തിന് യോഗ്യതയുള്ള മുഴുവൻ തടവുകാരെയും പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ടോയെന്നാണ് ഗവർണർ ആരാഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട് ചീഫ്സെക്രട്ടറിക്ക് ലഭിക്കുന്ന മുറയ്ക്ക് ഗവർണർക്ക് കൈമാറും.
ഗവർണർഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. രണ്ട് ഓർഡിനൻസുകൾ ഉൾപ്പെടെയുള്ളവയിൽ വരും ദിവസങ്ങളിൽ അദ്ദേഹം തീരുമാനമെടുത്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |