തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയൽ എന്നീ നിയമ നിർമ്മാണങ്ങൾക്ക് ഡിസംബറിൽ പത്തു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ആലോചന. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
ഗവർണർ- സർക്കാർ പോര് കടുത്തതോടെയാണ് ചാൻസലർ പദവിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ബില്ലിനെക്കുറിച്ചുള്ള ആലോചന. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം നിയമങ്ങളാണ് എന്നതിനാൽ ഓരോന്നിലും ഭേദഗതി വരുത്തി വേണം ചാൻസലർ പദവിയിൽ മാറ്റം വരുത്താൻ.
അതേസമയം, നിയമസഭ ബിൽ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. കഴിഞ്ഞ സഭാസമ്മേളനം പാസാക്കിയ ഏതാനും ബില്ലുകളിൽ ഗവർണർ ഇനിയും ഒപ്പുവച്ചിട്ടില്ല. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറുമായി കൂടുതൽ ഏറ്റുമുട്ടൽ വേണോ എന്നതിലും സർക്കാരിൽ ആശയക്കുഴപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |