SignIn
Kerala Kaumudi Online
Thursday, 25 April 2024 6.15 AM IST

ജൂൺ 7 മുതൽ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ , ഇന്നു മുതൽ അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തം

govt

തിരുവനന്തപുരം: ഇന്നു മുതൽ പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7വരെയും വൈകിട്ട് 7 മുതൽ 9 വരെയും പ്രഭാത-സായാഹ്ന നടത്തം സാമൂഹ്യ അകലം പാലിച്ച് അനുവദിക്കും. ജൂൺ 7 മുതൽ പൊതുമേഖലാസ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളും 50 ശതമാനം ജീവനക്കാരുമായി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുമെന്നും കൊവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മറ്റ് ഇളവുകളും നിബന്ധനകളും

 ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാനടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകണം.

 വിവാഹക്ഷണക്കത്ത് കാണിച്ചാൽ മാത്രം തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ പ്രവേശനം. മറ്റുള്ളവർക്ക് ഹോം ഡെലിവറി.

 സ്റ്റേഷനറി കടകൾ തുറക്കാൻ അനുവാദമില്ല

 വ്യാവസായിക സ്ഥാപനങ്ങൾക്കും ഉത്പാദന കേന്ദ്രങ്ങൾക്കുമുള്ള അനുമതി സേവന മേഖലയ്ക്ക് ബാധകമല്ല.

വാക്സിൻ ക്രമീകരണം

 പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്കുള്ള വാക്സിനേഷൻ ഇളവ് ഹജ്ജ് തീർത്ഥാടകർക്കും.

 നാല്പത്തഞ്ചു വയസിന് മുകളിലുള്ളവർക്ക് എസ്.എം.എസ് അയയ്ക്കുന്ന മുറയ്ക്ക് വാക്സിൻ.

 ആദിവാസി വിഭാഗങ്ങളിലെ 18 വയസ് കഴിഞ്ഞ എല്ലാവർക്കും മുൻഗണനനോക്കാതെ വാക്സിൻ.

 ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയും.

 പരിശീലനത്തിൽ പങ്കെടുക്കുന്ന പൊലീസ് ട്രെയിനികൾ, പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐ.എം.ഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.