തിരുവനന്തപുരം: ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നതിനായി ഏലക്ക വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ വിമർശനം അനാവശ്യമാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. അഴിമതി ആരോപണത്തിലൂടെ സർക്കാരിനെ താറടിക്കാനാണ് പ്രതിപക്ഷ ശ്രമം. തിരുവോണത്തിനു മുൻപ് പരമാവധി കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഗുണനിലവാരം കൂടിയ ഏലയ്ക്കായാണ് വിതരണം ചെയ്തതെന്നും ടെൻഡർ നടപടിയിലൂടെയാണ് കിറ്റിലെ എല്ലാ സാധനങ്ങളും വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.
ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതിൽ 8 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് പി.ടി.തോമസ് എം.എൽ.എ ആരോപണം ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |