കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദർശൻവേദി നൽകിയ ഹർജി സമാനവിഷയത്തിലുള്ള മറ്റൊരു ഹർജിക്കൊപ്പം പരിഗണിക്കാൻ ഡിസംബർ രണ്ടാം വാരത്തിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും പല വിലയാണെന്നും ഇവ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിലൂടെ വില ഏകീകരിക്കാൻ കഴിയുമെന്നുമാണ് ഹർജിക്കാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാർ ജി.എസ്.ടി കൗൺസിലിന് നിവേദനം നൽകിയിരുന്നെങ്കിലും പരിഗണിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |