ചെക്ക് ബുക്കിന് ചെലവേറും
ന്യൂഡൽഹി:ഇന്ധന വില വർദ്ധിക്കുമ്പോൾ കടത്തു കൂലിയും കൂടുന്നതിനാൽ ചരക്കു നീക്കത്തിനുള്ള 18% ജി.എസ്.ടി 12% ആയി കുറയ്‌ക്കാൻ ചണ്ഡിഗഡിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. ഇന്ധന വില അടക്കമുള്ള വാഹനവാടകയിലാണ് നികുതി ഇളവ്.
ജി.എസ്.ടി കാരണം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്‌ടം നികത്താനുള്ള നഷ്‌ടപരിഹാര സെസ് ജൂൺ 30ന് ശേഷവും തുടരുന്നതിൽ തീരുമാനമായില്ല. വരുമാന നഷ്‌ടം തുടരുന്നതിനാൽ സെസ് തുടരണമെന്ന് കേരളം അടക്കം 17 സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.
കാസിനോകൾ, കുതിരപ്പന്തയം, ഒാൺലൈൻ ഗെയിമുകൾ തുടങ്ങിയവയെ ചൂതാട്ടം എന്ന വിഭാഗത്തിൽപ്പെടുത്തി 28 % ജി.എസ്.ടി ചുമത്തുന്നതിൽ ഗോവ ആശയക്കുഴപ്പം പ്രകടിപ്പിച്ചതിനാൽ മാറ്റിവച്ചു. ആഗസ്റ്റ് ആദ്യം തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്യും.
മലയോര മേഖലകളിലെ റോപ്‌വേ ചരക്കുനീക്കത്തിനുള്ള ജി.എസ്.ടി 18ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായും കുറച്ചു. മാറ്റങ്ങൾ ജൂലായ് 18ന് ശേഷം നിലവിൽ വരും.
പുതിയതായി ജി.എസ്.ടി
പാക്കറ്റിലാക്കിയ ഇറച്ചി, തൈര്, പനീർ, ബട്ടർമിൽക്ക്, ലസി, തേൻ 5 %
ചെക്ക് ബുക്കിന് ബാങ്ക് ഈടാക്കുന്ന തുകയ്‌ക്ക് 18 %
മാപ്പ്, ചാർട്ട്, അറ്റ്‌ലസ് 12 %
1000 രൂപയ്‌ക്ക് താഴെ വാടകയുള്ള ഹോട്ടൽ മുറിക്ക് 12%
5000 രൂപയ്‌ക്ക് മുകളിലുള്ള ആശുപത്രി മുറി വാടകയ്‌ക്ക് 5%
കലാ-സാംസ്‌കാരിക പരിശീലനത്തിനുള്ള നികുതി ഇളവ് വ്യക്തികൾക്ക് മാത്രം
മാങ്ങാ ഉൽപന്നങ്ങൾക്ക് 12 %
പുസ്‌തക രൂപത്തിലുള്ള സുവനീറുകളിലെ പരസ്യത്തിന് 5%
ജി.എസ്.ടി അഞ്ചിൽ നിന്ന് 18%
ഇലക്‌ട്രോണിക് മാലിന്യം:
12ൽ നിന്ന് 18%
കട്ടിംഗ് ബ്ളേഡ്, പെൻസിൽ ഷാർപ്പനർ, ബ്ളേഡ്, സ്‌പൂൺ,ഫോർക്ക്
സെൻട്രിഫ്യൂഗൽ പമ്പ്, സബ്‌മർസിബിൾ പമ്പ്, ബൈസിക്കിൾ പമ്പ്
എൽ.ഇ.ഡി ലാമ്പ്
ഡ്രോയിംഗ്, മാർക്കിംഗ് ഉപകരണങ്ങൾ
റോഡ്, പാലം, മെട്രോ, റെയിൽവേ കരാർ ജോലികൾ
കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ കരാർ ജോലികൾ
5%ൽ നിന്ന് 12%
സോളാർ വാട്ടർ ഹീറ്റർ
ലെതർ ചെരുപ്പ്, ലെതർ ഉൽപന്നങ്ങളുടെ നിർമ്മാണം, കളിമൺ ഇഷ്‌ടിക
0.25% ൽ നിന്ന് 1.5%
കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട്
ജി.എസ്.ടി ബാധകം
റെയിൽവേ ചരക്ക് കടത്ത്
സുന്ധന വ്യഞ്ജനങ്ങൾ, കൊപ്ര, ശർക്കര, കോട്ടൺ, നട്ട്‌സ്
വീടുകൾ ബിസിനസിന് വാടകയ്‌ക്ക് നൽകുന്നത്
സ്റ്റെം സെൽ ശേഖരണം
സ്വർണത്തിന് ഇ-വേ ബിൽ
വാണിജ്യ ആവശ്യത്തിന് രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള സ്വർണം, കല്ലുകൾ എന്നിവ സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുപോകുന്നതിന് ഈ വേ ബിൽ നിർബന്ധമാക്കി. രണ്ടു ലക്ഷം രൂപ പരിധി സംസ്ഥാനങ്ങൾക്ക് മാറ്റാം. കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനായ ഉപസമിതിയുടെ ശുപാർശയാണ് കൗൺസിൽ അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |