കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ ഷിപ്പിംഗ് ഏജന്റുമാർ മുഖേനയല്ലാതെ നേരിട്ട് ടെർമിനൽ ഹാൻഡ്‌ലിംഗ് ചാർജ്ജ് അടയ്ക്കാൻ കയറ്റുമതി കമ്പനികൾക്ക് അവസരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചിൻ പോർട്ട് ട്രസ്റ്റും ഇന്ത്യ ഗേറ്റ് വേ ടെർമിനലും ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ഉത്തരവിൽ പറയുന്നു. ടെർമിനൽ ഹാൻഡ്‌ലിംഗ് ചാർജ്ജിനത്തിൽ ഷിപ്പിംഗ് ഏജന്റുമാർ നിശ്ചിത നിരക്കിൽ കൂടുതൽ ഈടാക്കുന്നതിനെതിരെ സീ ഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ, അബാദ് ഫിഷറീസ് പ്രൈവറ്റ് ലി, ജി.കെ.എസ് ബിസിനസ് അസോസിയേറ്റ്സ് എന്നിവർ 2011ൽ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് തീർപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |