തൃശൂർ: കൊടകര കുഴൽപ്പണക്കേസ് അന്വേഷണസംഘത്തിൽ ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പൊലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, മന്ത്രി ബന്ധു എന്നിവരെല്ലാം സംഘത്തിലുണ്ട്. കേരളത്തിൽ വാദിയെ പ്രതിയാക്കുന്ന നടപടിയാണ് നടക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി 10 മുതൽ പ്രക്ഷോഭം ആരംഭിക്കും.
പ്രതികളുമായി ബന്ധപ്പെട്ടിട്ടുള്ള എ.ഐ.വൈ.എഫ് നേതാവ് മാർട്ടിൻ കൊടുങ്ങല്ലൂർ മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെ അനുയായിയാണ്. മാർട്ടിനുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിച്ചാൽ സുനിൽ കുമാറിനെ വിളിപ്പിക്കേണ്ടിവരും. കൊടുങ്ങല്ലൂർ എം.എൽ.എയെയും ചോദ്യം ചെയ്യേണ്ടിവരും. നിയമസഭയിൽ പിണറായി വിജയനും വി.ഡി. സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. കൊടകരയിലേത് കുഴൽപ്പണമാണെങ്കിൽ എന്തുകൊണ്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അന്വേഷണം ഏൽപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |