SignIn
Kerala Kaumudi Online
Sunday, 01 September 2024 5.16 AM IST

അൻവറിന്റെ പാർക്കിന് ലൈസൻസ്: വ്യക്തത തേടി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
p

കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള നേച്ചർ പാർക്കിന് കഴിഞ്ഞ ദിവസം കൂടരഞ്ഞി പഞ്ചായത്ത് അനുവദിച്ച ലൈസൻസിനെക്കുറിച്ച് ഹൈക്കോടതി വ്യക്തത തേടി. ചൊവ്വാഴ്ച കേസ് പരിഗണിക്കവേ ലൈസൻസ് അനുവദിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് അറിയിച്ചത്. ഒരു ദിവസത്തിനകം കുടിശിക ഈടാക്കി ലൈസൻസ് അനുവദിച്ചതിലാണ് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തത തേടിയത്.

കൃത്യമായ പരിശോധന നടത്തിയശേഷം ലൈസൻസ് നൽകിയാൽ പോരായിരുന്നോയെന്ന് കോടതി ചോദിച്ചു. പഞ്ചായത്ത് നൽകിയ ലൈസൻസിന്റെ സ്വഭാവമെന്താണെന്നും പാർക്കിലെ പ്രവർത്തനം എന്തെന്ന് വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചു. കൂടരഞ്ഞി പഞ്ചായത്തും പി.വി. അൻവറും സത്യവാങ്മൂലം നൽകണം.

പാർക്ക് അധികൃതരുടെ അപേക്ഷയെത്തുടർന്ന് ഫീസ് ഇനത്തിൽ കുടിശികയായ ഏഴുലക്ഷംരൂപ ഈടാക്കിയാണ് ലൈസൻസ് നൽകിയതെന്ന് പഞ്ചായത്ത് കോടതിയെ അറിയിച്ചു. പാർക്കിന്റെ പേരിലുള്ള റവന്യൂറിക്കവറി കുടിശികയായ രണ്ടരലക്ഷംരൂപ വില്ലേജ് ഓഫീസിലും അടച്ചിട്ടുണ്ട്. കുട്ടികളുടെ പാർക്ക് തുറക്കാനാണ് അനുമതി നൽകിയതെന്നും അറിയിച്ചു.

എന്നാൽ, പാർക്കിലെ റൈഡുകളും പൂളുകളും ഉപയോഗിക്കാൻ അനുമതിയില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് അടച്ചുപൂട്ടിയ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ ടി.വി.രാജനാണ് ഹർജി നൽകിയത്.

വണ്ടിപ്പെരിയാർ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് ബാലികയുടെ മാതാവ് ഹൈക്കോടതിയിൽ

കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ അ‌ഞ്ചരവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. ഫോറൻസിക് സയൻസിലടക്കം വിദഗ്ദ്ധനായ മുതിർന്ന ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പ്രതിയായ ചുരക്കുളം എം.എം.ജെ എസ്റ്റേറ്റ് ലയത്തിലെ അർജുൻ സുന്ദറിനെ കുറ്റവിമുക്തനാക്കുന്ന വിധിയിൽ വിചാരണക്കോടതി പൊലീസിന്റെ വീഴ്ചകൾ എടുത്തുപറയുന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടി.


പ്രതിയെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനും സഹപ്രവർത്തകരും ബോധപൂർവമായ ശ്രമം നടത്തിയെന്നും കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. മതിയായ തെളിവില്ലെന്ന കാരണത്താലാണ് പ്രതിയെ കട്ടപ്പന പ്രത്യേകകോടതി വെറുതെവിട്ടത്. പക്ഷപാതപരവും കളങ്കിതവുമായ അന്വേഷണമാണ് നടന്നതെന്നും വിചാരണക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാര്യക്ഷമവും നിഷ്പക്ഷവുമായ പുനരന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി അടുത്തദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.


വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 2021 ജൂൺ 30നാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പെൺകുട്ടിയെ മൂന്നു വയസുമുതൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തെളിവ് ശേഖരിക്കുന്നതിലടക്കം വലിയ വീഴ്ചയുണ്ടായെന്ന വിമർശനത്തോടെയാണ് വിചാരണക്കോടതി പ്രതിയെ വെറുതെവിട്ടത്. കേസന്വേഷിച്ച എസ്.എച്ച്.ഒ. സുനിൽകുമാറിനെ ഇതിന് പിന്നാലെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.