കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ ഇ.ഡി കണ്ടുകെട്ടിയ കുടുംബസ്വത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. മോൻസണിന്റെ മക്കളായ മാനസ്, ഡോ. മിമിഷ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ടി.ആർ. രവി പരിഗണിച്ചത്. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് മോൻസണെതിരെ ഇ.ഡി കേസെടുത്തത്. ഈ കേസുകളിൽ പരാതിക്കാർ പണം നൽകിയത് 2017- 19കാലഘട്ടത്തിലാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ചേർത്തലയിലെ കുടുംബവീടും ഭാര്യയുടെയും മക്കളുടെയും കെ.എസ്.എഫ്.ഇ ഡെപ്പോസിറ്റുകളും ഇ.ഡി കണ്ടുകെട്ടി. 2011ൽ കുടുംബസ്വത്തായി കിട്ടിയതാണ് വീട്.
ഭാര്യയുടെ വരുമാനത്തിൽനിന്ന് 2005ൽ തുടങ്ങിയതാണ് കെ.എസ്.എഫ്.ഇ ചിട്ടികളെന്നും ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |