കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗൺ കണക്കിലെടുത്ത് ഹൈക്കോടതി കേസ് പരിഗണിക്കുന്ന ബെഞ്ചുകളുടെ എണ്ണം കുറച്ചു. ഇന്നു മുതൽ രണ്ടു ഡിവിഷൻ ബെഞ്ചുകളും മൂന്നു സിംഗിൾ ബെഞ്ചുകളും മാത്രമാണ് സിറ്റിംഗ് നടത്തുക. വീഡിയോ കോൺഫറൻസിംഗ് മുഖേന ഇൗ ബെഞ്ചുകൾ ഹർജികൾ പരിഗണിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ചുമതലയുള്ള ജില്ലാ ജുഡിഷ്യറി രജിസ്ട്രാർ പി.ജി. അജിത്കുമാർ വ്യക്തമാക്കി.
ലോക്ക് ഡൗൺ പിൻവലിച്ച ശേഷം ഇൗ സംവിധാനം പുന:പരിശോധിക്കും.ഹൈക്കോടതിയിൽ നിലവിലുള്ള ഇ-ഫയലിംഗ് സംവിധാനം തുടരും. എന്നാൽ സംസ്ഥാനത്തെ കീഴ്ക്കോടതികളിൽ ഇ-ഫയലിംഗ് മൊഡ്യൂൾ അംഗീകരിച്ചിട്ടില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കുന്നു. കൊമേഴ്സ്യൽ കോടതികൾ, കോലഞ്ചേരിയിലെ മുൻസിഫ് - മജിസ്ട്രേട്ട് കോടതി, എറണാകുളത്തെ റെന്റ് കൺട്രോൾ കോടതി എന്നിവിടങ്ങളിലൊഴികെ ഇ-ഫയലിംഗ് അംഗീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |