കൊച്ചി: വിവാദമായ ദത്ത് നടപടിക്കു പിന്നാലെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ തിരുവനന്തപുരം സ്വദേശി അനുപമ എസ്. ചന്ദ്രൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. 2020 ഒക്ടോബർ 19ന് താൻ ജന്മം നൽകിയ കുഞ്ഞിനെ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജെയിംസും ചേർന്ന് എടുത്തുകൊണ്ടു പോയെന്നും കുഞ്ഞിനെ വിട്ടുകിട്ടാൻ ശിശുക്ഷേമ സമിതിയടക്കമുള്ള അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിക്കാരി പറയുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന പരാതിയിൽ 2021 ഒക്ടോബർ 18ന് പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിനെ ഏറ്റെടുത്തു ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ, പേരൂർക്കട സി.ഐ എന്നിവർക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. തന്റെ മാതാപിതാക്കൾ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നും ഇങ്ങനെ ലഭിക്കുന്ന കുട്ടികളെ ഏറ്റെടുക്കുന്നതിനായി ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |