കൊച്ചി: പൊതുസ്ഥലത്തെ അനധികൃത കൊടിമരങ്ങൾ തടയാൻ ചട്ടം കൊണ്ടുവരുന്നതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറൽ, ചീഫ് സെക്രട്ടറി തുടങ്ങിയവരുൾപ്പെട്ട ഉന്നതതല സമിതിക്ക് രൂപം നൽകിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സമിതിയുടെ തീരുമാനം അറിയിക്കാൻ സമയം വേണമെന്നും ആവശ്യപ്പെട്ടു. പന്തളത്തെ മന്നം ആയുർവേദ കോഓപ്പറേറ്റീവ് മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജിയിലാണിത്. സർക്കാർ നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ജൂൺ ഒന്നിനു പരിഗണിക്കാൻ മാറ്റി. അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരടക്കമുള്ളവർക്ക് നടപടി തുടരാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |