കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു. കേസിൽ സെപ്തംബർ 30നു നേരിൽ ഹാജരാകണമെന്ന നിർദ്ദേശം ബൈജു പാലിക്കാത്തതിനാൽ അവസാന അവസരമെന്ന നിലയ്ക്ക് ഒക്ടോബർ പത്തിന് ഹാജരാകാൻ നിർദ്ദേശിച്ച് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് മാറ്റി. മേയ് ഒമ്പതിന് ചാനൽ ചർച്ചയിലാണ് വിചാരണക്കോടതി ജഡ്‌ജി ഹണി എം. വർഗ്ഗീസിനെതിരെ ബൈജു വിവാദ പരാമർശങ്ങൾ നടത്തിയത്. ജഡ്‌ജിയെ മാത്രമല്ല, നീതിന്യായ സംവിധാനത്തെയാകെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് ബൈജുവിൽ നിന്നുണ്ടായതെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ കരട് ചാർജ് ഷീറ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |