ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റിയായ അൻജുമൻ ഇസ്ലാമിയ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് പരിഗണിക്കും. ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947ലെ സ്ഥിതി തുടരണമെന്ന നിയമം ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിക്ക് തടസ്സമല്ലെന്ന വാരാണസി ജില്ല കോടതി വിധി റദ്ദാക്കണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |