കൊച്ചി: സംസ്ഥാന പൊലീസ് കംപ്ളയിന്റ് അതോറിറ്റിയിലെ ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ നിയമന നടപടി വൈകിയതിന് ഹൈക്കോടതി സർക്കാരിനോട് വിശദീകരണംതേടി. സർക്കാർ മറുപടി നൽകാൻ സമയം തേടിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി മാർച്ച് 25 ലേക്ക് മാറ്റി. മൂന്നുമാസത്തിനകം നിയമന നടപടി പൂർത്തിയാക്കാൻ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ നവംബർ 11ന് നിർദ്ദേശിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും നിയമനം നടന്നില്ല.
നിശ്ചിതസമയത്തിനകം നിയമന നടപടി പൂർത്തിയാക്കുമെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ മൂന്നുമാസം സമയംനൽകിയിട്ടും നിയമനം പൂർത്തിയാക്കാത്തതിനോട് യോജിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഇല്ലാത്തതിനാൽ കേസുകളിൽ ഉചിതമായ നടപടിയുണ്ടാവുന്നില്ലെന്നാരോപിച്ച് പെരുമ്പാവൂർ വെങ്ങോല സ്വദേശി ജാഫർഖാനാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |