തിരുവനന്തപുരം : ജീവിതശൈലീ രോഗങ്ങളും അതിനുള്ള സാദ്ധ്യതയും കണ്ടെത്താൻ മുപ്പതിന് മേൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വർഷത്തിലൊരിക്കൽ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ജീവിതശൈലീ രോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും. 140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതുവരെ 1.3ലക്ഷം പേരെ പരിശോധിച്ചു. ജീവിതശൈലിയുടെ ഭാഗമായുണ്ടാവുന്ന വൃക്കരോഗം തടയാൻ കാമ്പെയിൻ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിന് പകരം വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാലിസിസിന് പ്രചാരം നൽകും. 11ജില്ലകളിൽ പദ്ധതി തുടങ്ങി. മൂന്നിടത്ത് ഉടൻ ആരംഭിക്കുമെന്നും രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |