കൊച്ചി: മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളം വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് ഇത്തരം നിയമനങ്ങളിൽ നടപടിക്രമങ്ങൾ പാലിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിലെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം പി.എസ്.സിയുമായു ചേർന്നു നടത്തണമെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ ആന്റി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെന്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് എതിർകക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു. ഹർജി മദ്ധ്യവേനലവധിക്കുശേഷം മേയ് 18 ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |