കൊച്ചി: അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാനും പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നതു തടയാനുമായി സർക്കാർ നയമുണ്ടാക്കണമെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളുമടക്കം നിക്ഷിപ്ത താത്പര്യക്കാർ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കാൻ ചുമതലപ്പെട്ടവർ ഭയക്കുകയാണെന്നും ഇച്‌ഛാശക്തി കാട്ടിയാലേ മാറ്റമുണ്ടാകൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിനു മുന്നിലുള്ള അനധികൃത കൊടിമരങ്ങൾ നീക്കാൻ കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിലാണിത്. പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ നീക്കാൻ സർക്കാർ രണ്ടു സർക്കുലറുകൾ ഇറക്കിയെങ്കിലും സ്ഥിരം കൊടിമരങ്ങളുടെ കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. ഇവയെല്ലാം അനധികൃതമാണെന്നു വേണം കരുതാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |