SignIn
Kerala Kaumudi Online
Thursday, 25 April 2024 6.59 AM IST

ഹയർസെക്കൻഡറി വിഭാഗത്തിന്റെ പ്രവർത്തനം സർക്കാർ വിലയിരുത്തും

higher-secondary

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ റീജിയണൽ ഡയറക്ടറേറ്റുകളിലെ അക്കാഡമിക് പ്രവർത്തനം വിലയിരുത്താൻ സർക്കാർ നീക്കം. റീജിയണൽ ഡയറക്ടറേറ്റിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതിന്റെ ആദ്യ പടിയായി വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥതലയോഗം എട്ടിന് ചേരുന്നുണ്ട്. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ഫയലുകൾ, ഗ്രേഡ് അരിയർ, ശമ്പള പരിഷ്‌ക്കരണത്തിന്റെ അരിയർ തുടങ്ങിയവ യഥാസമയം തീർപ്പാക്കാതെ നീട്ടി വയ്ക്കുക,​ ഏത് ഉത്തരവ് വന്നാലും ആർ.ഡി.ഡിയുടെ വ്യക്തതയ്ക്കായി ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക് അയയ്ക്കുക, പ്രമോഷൻ, ഓഫീസിൽ ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം തുടങ്ങി നിരവധി പരാതികളാണ് ഹയർ സെൻഡറി റീജിയണൽ വിഭാഗത്തിനെതിരെ ഉയർന്നു വന്നിട്ടുള്ളത്. 2021 ഏപ്രിൽ മുതൽ ലഭ്യമാകേണ്ട ശമ്പള പരിഷ്കരണം ഒരു വർഷമായിട്ടും എങ്ങുമെത്താത്ത അവസ്ഥയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHER SECONDARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.