SignIn
Kerala Kaumudi Online
Friday, 29 March 2024 1.14 PM IST

ആരോഗ്യ ബില്ലിൽ ആയുഷിന് അവഗണന: ഹോമിയോ അസോ.

dd

തിരുവനന്തപുരം: കേരള പൊതുജനാരോഗ്യ ബിൽ 2021ലെ വ്യവസ്ഥകൾ പലതും ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആയുഷ് (ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോ) വിഭാഗങ്ങളെ അവഗണിക്കുന്നതാണെന്നും അപാകത പരിഹരിക്കണമെന്നും ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) ആവശ്യപ്പെട്ടു.

കേരളത്തിലെ ആരോഗ്യ രംഗത്ത് ആയുഷ് വിഭാഗങ്ങളുടെ സംഭാവന വലുതാണെങ്കിലും പുതിയ ബിൽ പ്രകാരം തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുളള സർവാധികാരം അലോപ്പതിക്കാർക്ക് മാത്രമാണ്. ചിക്കൻ പോക്‌സ് മുതലായ 33 സാംക്രമിക രോഗങ്ങൾ ആയുഷ് വിഭാഗത്തിന് ചികിത്സിക്കാമെങ്കിലും അസുഖം ഭേദമായി എന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമാണ്. ഇത് ആയുഷ് വിഭാഗങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് പ്രസിഡന്റ് ഡോ. ഷാജികുട്ടി പറഞ്ഞു. ഇത്തരം വ്യവസ്ഥകൾ ഒഴിവാക്കി ആയുഷ് വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും പരിഗണിച്ച് ഏറ്റവും സ്വീകാര്യമായ ബിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഡോ.ഷാജികുട്ടി, ഡോ.രജിത് കുമാർ, ഡോ. ജോസ് ഐസക്, ഡോ. ബി. വിജയകുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOMIO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.