തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത് 2857 ഐ.സി.യു കിടക്കകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 996 കിടക്കകൾ കൊവിഡ് രോഗികൾക്കും 756 എണ്ണം മറ്റ് രോഗികൾക്കുമാണ്.
38.7% ഐ.സി.യു കിടക്കകളാണ് ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐ.സി.യു കിടക്കകളിൽ 1037 എണ്ണമാണ് കൊവിഡ് രോഗികൾക്ക്.
സർക്കാർ ആശുപത്രികളിലെ ആകെ വെന്റിലേറ്ററുകൾ 2293 ആണ്. അതിൽ 441 എണ്ണം കൊവിഡ് രോഗികൾക്കും 185 എണ്ണം മറ്റ് രോഗികൾക്കും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ1523 വെന്റിലേറ്ററുകളിൽ 377 എണ്ണമാണ് കൊവിഡ് ചികിത്സയ്‌ക്ക്.
മെഡിക്കൽ കോളേജുകളിലെ 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണമാണ് കൊവിഡ് ചികിത്സയ്ക്കുള്ളത്. അതിൽ 1429 ബെഡുകളിലും രോഗികളുണ്ട്. 546 പേർ കൊവിഡിതര രോഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും ഉപയോഗത്തിൽ ആണ്.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അതിൽ 2028 എണ്ണം കൊവിഡ് ചികിത്സയ്‌ക്കാണ്. അവയിൽ 1373 എണ്ണത്തിൽ രോഗികളുണ്ട്. കൊവിഡിതര രോഗികളെ കൂടി കണക്കിലെടുത്താൽ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജൻ ബെഡുകളിലും രോഗികളുണ്ട്.
സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.12% ഉപയോഗത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |