ചാവക്കാട്: സുഹൃത്തുക്കൾക്കൊപ്പം വ്യാജമദ്യം കഴിച്ച യുവാവ് മരിച്ചു. പുന്നയൂർ പഞ്ചായത്ത് അകലാട് മൂന്നയ്നി എം.ഐ.സി. സ്വദേശി കാക്കനാട്ട് വീട്ടില്‍ ഷെമീറാണ് (35) മരിച്ചത്. ഗുരുതരാവസ്ഥയിലായ സുഹൃത്ത് വടക്കെപുറത്ത് സുലൈമാനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെരുന്നാൾ ദിവസമാണ് കൂട്ടുകാരുമായി കടപ്പുറത്ത് വച്ച് ഇവർ മദ്യപിച്ചത്. ശനിയാഴ്ച് രണ്ട് പേർക്കും ഛർദ്ദിയും തലകറക്കവും വയറുവേദനയുമുണ്ടായി. ഷെമീറിനെ ഉടൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും സുലൈമാനെ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തിയിരുന്ന ഷെമീർ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കൂടെ മദ്യപിച്ചവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാജമദ്യം ഇവർക്ക് എവിടെ നിന്നും കിട്ടിയെന്ന് എക്സൈസ് സംഘം അന്വേഷിച്ചുവരികയാണ്.
എക്സൈസ് അസി. കമ്മിഷണർ അന്വേഷിക്കും
തൃശൂർ: ചാവക്കാട് വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ എക്സൈസ് അസി. കമ്മിഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ട് ഉടൻ നൽകാൻ ആവശ്യപെട്ടിട്ടുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ഷാജി കേരളകൗമുദിയോട് പറഞ്ഞു. വ്യാജ വാറ്റ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |