തിരുവനന്തപുരം: നിർദ്ധന കുടുംബത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യമായി കുടിവെള്ളം നൽകുന്ന പദ്ധതിയായ 'സ്നേഹ തീർത്ഥ'ത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. സെറിബ്രൽ പാൾസി രോഗം ബാധിച്ച വെട്ടുകാട് സ്വദേശിയായ കുട്ടിയുടെ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ നൽകി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ബിനോയ് വിശ്വം എം.പി മുഖ്യപ്രഭാഷണം നടത്തും. വഞ്ചിയൂരിലെ ഒരു കുടുംബത്തിനും കണക്ഷൻ നൽകും.
സംസ്ഥാനത്ത് ഇത്തരം ആയിരത്തോളം കുടുംബങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. 5000 മുതൽ 10,000 രൂപ വരെയാണ് ഒരു കണക്ഷനു വേണ്ടി വരുന്നത്. മറ്റു ജില്ലകളിലും ഗുണഭോക്താക്കളെ കണ്ടെത്തി കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ ആറു മാസത്തിനകം പൂർത്തിയാക്കും. എൻജിനിയേഴ്‌സ് ഫെഡറേഷൻ ഒഫ് കേരളയും വാട്ടർ അതോറിട്ടിയും റോട്ടറി ഇന്റർനാഷണലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |