തിരുവനന്തപുരം: ഐ-സേഫ് എന്ന ഐ.എം.എയുടെ കൊവിഡ് സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ചെറുകിട-ഇടത്തരം ആശുപത്രികളിലും അണുബാധ നിയന്ത്രണം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും സുരക്ഷാ മാനദണ്ഡങ്ങളിൽ പരിശീലനവും ഉപകരണങ്ങളും നൽകിവരുന്നു. രണ്ടാംഘട്ടത്തിൽ ഐ-സേഫ് ആശുപത്രികളിൽ കൊവിഡ് ചികിത്സ കൂടി സജ്ജമാക്കുകയാണ്. പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ, മാസ്ക്, ആന്റിജൻ ടെസ്റ്റിംഗ് കിറ്റ് തുടങ്ങിയവ ലഭ്യമാക്കും.
എല്ലാ ജില്ലകളിലും ഹെൽപ്പ് ലൈൻ നടത്തും. സൗജന്യമായി പൾസ് ഓക്സിമീറ്ററും ഹെൽപ്പ് ലൈൻ വഴി ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |