SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.31 PM IST

നിമിഷയെ തിരികെയെത്തിക്കാൻ അമ്മ സുപ്രീം കോടതിയിലേക്ക്

isis

തിരുവനന്തപുരം: അഫ്ഗാൻ ജയിലിൽ കഴിയുന്ന, ഐസിസ് പ്രവർത്തകരായിരുന്ന നാല് മലയാളി യുവതികളിൽ തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷ ഫാത്തിമയെ തിരികെയെത്തിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അമ്മ ബിന്ദു 'കേരളകൗമുദി'യോട് പറഞ്ഞു. നിമിഷയെ കൂടാതെ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫീല എന്നീ യുവതികളും ജയിലിലുണ്ട്.

ആറു വർഷമായി മകളുടെ മോചനത്തിനായി പലരേയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് ബിന്ദു പറഞ്ഞു. അതിനിടയിലാണ് ഇപ്പോൾ അഫ്ഗാൻ സർക്കാർ നാടുകടത്താൻ തീരുമാനിച്ച നിമിഷ ഉൾപ്പെടെയുള്ള യുവതികളെ ഇന്ത്യ സ്വീകരിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മകളെ നാട്ടിലെത്തിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ കൗൺസലിംഗ് നടത്തി പുതിയ ജീവിതം നൽകണം. ഇന്ത്യയിലെ ഒരു മാദ്ധ്യമപ്രവർത്തക വഴിയാണ് നിമിഷയുടെ വിവരങ്ങൾ ലഭിച്ചത്. മാദ്ധ്യമപ്രവർത്തക കാബൂളിലെത്തി മകളുമായി സംസാരിച്ചു. നാട്ടിലേക്കു വരണമെന്ന ആഗ്രഹം അന്ന് അവൾ പ്രകടിപ്പിച്ചു. ഒന്നര വർഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ആ കുഞ്ഞിനെക്കൂടി മരണത്തിനു കൊടുക്കണോ?- ബിന്ദു ചോദിക്കുന്നു.

മനംമാറ്റം ഡെന്റൽ പഠനത്തിനിടെ

കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സെപ്റ്റംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമയെന്ന പേരു സ്വീകരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. പഠനകാലത്താണ് നിമിഷയെ കാണാതാവുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ, നിമിഷ മതം മാറി സഹപാഠിയായിരുന്ന ബെക്സൻ വിൻസെന്റിനൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു.

ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കി. സഹപാഠികളായിരുന്ന കോഴിക്കോട് സ്വദേശിനി റാഹയും, ഹോസ്റ്രലിൽ ഒരുമിച്ചു താമസിച്ചിരുന്ന റജീബയുമാണ് നിമിഷയെ മതപരിവർത്തനത്തിലേക്കും തുടർന്ന് ബെക്സൻ വിൻസെന്റുമായുള്ള വിവാഹത്തിലേക്കും നയിച്ചത്.

മകളെ കാണാനില്ലെന്നു കാട്ടി അമ്മ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. നിയമനടപടികൾക്കൊടുവിൽ, ഭർത്താവിനൊപ്പം പോകണമെന്ന നിമിഷയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് നിമിഷയുൾപ്പടെ നാല് യുവതികൾ അഫ്ഗാനിസ്ഥാനിലേക്കു കടന്നത്. നാലു പേരുടേയും ഭർത്താക്കന്മാർ ഐസിസിൽ ചേർന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കിടെ അവർ കൊല്ലപ്പെട്ടപ്പോഴാണ് യുവതികൾ അഫ്ഗാൻ പൊലീസിൽ കീഴടങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISIS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.