കോട്ടയം:സംവിധായകൻ നാദിർഷായുടെ സിനിമയ്ക്ക് `ഈശോ' എന്നു പേരിട്ടതിനെ ന്യായീകരിച്ച് ഓർത്തഡോക്‌സ് സഭ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത രംഗത്തെത്തി.
`ഈശോ' എന്ന പേര് സിനിമയ്ക്ക് ഇട്ടാൽ എന്താണ് കുഴപ്പമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ബിഷപ്പ് ചോദിക്കന്നു. എന്റെ ബന്ധുവിനടക്കം മദ്ധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക് ഈശോ എന്ന പേരുണ്ട്. ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.ക്രിസ്ത്യാനികളിൽ ചിലർ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോയെന്ന് ബിഷപ്പ് ചോദിക്കുന്നു.
`ഈശോ' എന്ന സിനിമാ പേര് മാറ്റണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി. പി. ജോസഫ് ആവശ്യപ്പെട്ടിരുന്നു. സിനിമ നിരോധിക്കുന്നതിനു പുറമേ സംവിധായകൻ നാദിർഷായുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു
ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങുന്നത് ഒന്നുകാണണമെന്ന് മുൻഎം.എൽ.എ പി.സി.ജോർജും വെല്ലുവിളിച്ചിരുന്നു.
' .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |