തിരുവനന്തപുരം: അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജി.ഐ സാറ്റ് ഒന്നിന്രെ വിക്ഷേപണം പരാജയപ്പെട്ടു. ഇന്നലെ പുലർച്ചെ 5.43ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഉപഗ്രഹവും വഹിച്ച് കുതിച്ചുയർന്ന ജി.എസ്.എൽ.വി മാർക്ക് ത്രീയുടെ എഫ് 10 റോക്കറ്റിന് നിർദിഷ്ട ഭ്രമണപഥത്തിലെത്തുന്നതിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ആദ്യ രണ്ടുഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയെങ്കിലും മൂന്നാം ഘട്ടമായ ക്രയോജനിക് എൻജിനുള്ള റോക്കറ്റ് ഭാഗം പ്രവർത്തിക്കാത്തതാണ് കാരണം. ഇതിലാണ് ഉപഗ്രഹം ഉണ്ടായിരുന്നത്. 18 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു വിക്ഷേപണദൗത്യം. സാങ്കേതിക തകരാറാണ് കാരണമെന്നാണ് ഐ.എസ്.ആർ.ഒ പറയുന്നത്. ഈ വർഷം ഐ.എസ്.ആർ.ഒ നടത്തിയ ആദ്യ ഉപഗ്രഹ വിക്ഷേപണമായിരുന്നു ഇത്.
നിയന്ത്രണം നഷ്ടപ്പെട്ട ഉപഗ്രഹം ബഹിരാകാശത്തിന്റെ അനന്തതയിലേക്കോ കടലിലോ പതിച്ചേക്കാം. 24 മണിക്കൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയായിരുന്നു ജി.ഐ സാറ്റ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. പത്തുവർഷമായിരുന്നു ആയുസ്. ഭൂമിയുടെ 170 കിലോമീറ്റർ അടുത്തും 36000 കിലോമീറ്റർ അകലെയും വരുന്ന ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. 139 കിലോമീറ്ററിന് അപ്പുറമെത്തിയപ്പോഴായിരുന്നു റോക്കറ്റിന് നിയന്ത്രണം നഷ്ടമായത്.ജി.എസ്.എൽ.വിയുടെ പതിനാലാമത്തെ ദൗത്യമായിരുന്നു ഇന്നലത്തേത്.
#ഉപഗ്രഹത്തിന്റെ യാത്ര ഇങ്ങനെ
പുലർച്ചെ 5.43- ഖരഎൻജിൻ ജ്വലിപ്പിച്ച് ഉപഗ്രഹവുമായി ജി.എസ്.എൽ.വി റോക്കറ്റ് കുതിക്കുന്നു
5.45.30- രണ്ടാം ഘട്ടമായ ദ്രവ എൻജിൻ പ്രവർത്തിപ്പിക്കുന്നു
5.45.31- ഒന്നാം ഘട്ടമായ ഖര എൻജിൻ ഭാഗം വേർപെടുന്നു
5.49.55- രണ്ടാംഘട്ടമായ ദ്രവ എൻജിൻ ഭാഗം വേർപെടുന്നു
5.49.56- മൂന്നാം ഘട്ടമായ ക്രയോ എൻജിൻ പ്രവർത്തിപ്പിക്കുന്നു
5.49.57- റോക്കറ്റിന്റെ മൂന്നാം ഘട്ടം പ്രവർത്തിപ്പിക്കാനാകുന്നില്ല
5.49.58- റോക്കറ്റിൽ നിന്നുള്ള നിയന്ത്രണം നഷ്ടമാകുന്നു
"
വിക്ഷേപണം പൂർണവിജയമല്ല. തകരാറുകൾ ഉണ്ട്. വിവരങ്ങൾ വൈകാതെ പുറത്തുവിടും.
- ഐ.എസ്.ആർ.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |