തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഭരണാനുകൂല ഓഫീസേഴ്സ് അസോസിയേഷനും മാനേജ്മെന്റുമായുള്ള തർക്കത്തിനും അനിശ്ചിതകാല സമരത്തിനും ഇടയാക്കിയ സംഭവങ്ങളിലെ എക്സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിന് വീണ്ടും തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലേക്ക് സ്ഥലം മാറ്റം നൽകി.
സമരത്തിന്റെ ഭാഗമായുള്ള അച്ചടക്ക നടപടികളനുസരിച്ച് ഇവരെ മാനേജ്മെന്റ് പത്തനംതിട്ടയിലെ കക്കാഡ് ഡിവിഷനിലേക്ക് സ്ഥലംമാറ്റിയതിൽ ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം ഫോർട്ട് ഡിവിഷനിൽ എക്സിക്യൂട്ടീവ് എൻജിനിയറായിരിക്കെ അനധികൃതമായി ലീവെടുത്ത് സംസ്ഥാനം വിട്ട് പോയി എന്നാരോപിച്ച് ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതാണ്
സമര പരമ്പരയ്ക്ക് തുടക്കമായത്. അസോസിയേഷൻ വെൽഫയർ സമിതി സെക്രട്ടറിയായിരുന്നു ജാസ്മിൻ .
സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റപ്പെട്ട അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിന് തിരിച്ച് സ്ഥലംമാറ്റം നൽകിയിട്ടില്ല. ഇന്നലെ 28 പേർക്ക് എക്സിക്യൂട്ടീവ് എൻജിനിയറായി പ്രൊമോഷനും 35 പേർക്ക് സ്ഥലംമാറ്റവും നൽകി ഉത്തരവിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |