SignIn
Kerala Kaumudi Online
Saturday, 20 April 2024 5.09 AM IST

ജനപ്രിയ 'ജവാൻ റം' നവംബറിൽ ഇരട്ടി

a

ഉൽപ്പാദനം ഇരട്ടിയാക്കാൻ പുതിയ പ്ലാന്റ്

തിരുവനന്തപുരം: ജനപ്രിയ മദ്യമായ 'ജവാൻ റം' കിട്ടാനില്ലെന്ന പരാതി പരിഹരിക്കാൻ ഒരുകോടി രൂപ ചെലവിട്ട് പുതിയ ബോട്ടിലിംഗ് പ്ളാന്റ് തുടങ്ങുന്നു. നവംബറോടെ ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

തിരുവല്ല വളഞ്ഞവട്ടത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് പ്ളാന്റ്. ഇതിന്റെ ടെൻഡറായി. ഈ മാസം അവസാനം കരാർ ഉറപ്പിക്കും. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാവും.

സെമി ഓട്ടോമാറ്റിക് പ്ളാന്റിൽ രണ്ട് ബോട്ടിലിംഗ് ലൈനുകളും ബ്ളെൻഡിംഗ് ടാങ്കുമാണ് നിർമ്മിക്കേണ്ടത്. ഇപ്പോൾ നാല് ബോട്ടിലിംഗ് ലൈനുകളിൽ പ്രതിദിനം 8000 കെയ്സാണ് ഉത്പാദനം. പുതിയ പ്ളാന്റ് വരുമ്പോൾ ഇത് 15,000 കെയ്സാവും. പുതിയ ബ്ളെൻഡർ തസ്തിക സൃഷ്ടിക്കണം. അല്ലാതെ അധിക ജീവനക്കാർ വേണ്ടിവരില്ല.

എല്ലാ ജില്ലകളിലും ലഭ്യമാക്കും

മദ്ധ്യകേരളത്തിലെ ജില്ലകളിലാണ് ഇപ്പോൾ ജവാൻ റം അധികവും കിട്ടുന്നത്. ഉത്പാദനം കുറവായതിനാലും ട്രാൻസ്പോർട്ടിംഗ് ചെലവും കാരണമാണ് മറ്റു ജില്ലകളിൽ കിട്ടാത്തത്. ഉത്പാദനം കൂടുമ്പോൾ ഇതിന് പരിഹാരമാവും.

വില തത്കാലം കൂട്ടില്ല

സ്പിരിറ്റ് വില കൂടിയതോടെ ജവാൻ ഉത്പാദനം ലാഭകരമല്ല. ഒരു ലിറ്റർ ബോട്ടിലിന് ചില്ലറ വില 600 രൂപയാണ് . ട്രാവൻകൂർ ഷുഗേഴ്സ് ഒരു ലിറ്റർ മദ്യം ബെവ്കോയ്ക്ക് നൽകുന്നത് 172.91 രൂപയ്‌ക്ക്. വില്പന നികുതി, എക്സൈസ് ഡ്യൂട്ടി, സെസ് എന്നിവ ചേരുമ്പോഴാണ് ഉപഭോക്താവ് 600 രൂപ നൽകേണ്ടിവരുന്നത്. ജവാന് 10 ശതമാനം വില കൂട്ടണമെന്ന ബെവ്കോ ശുപാർശയിൽ സർക്കാർ തീരുമാനമെടുത്തില്ല. ഓണം വരെ വില കൂട്ടാനിടയില്ല.

8000 കെയ്സ്

ഇപ്പോൾ പ്രതിദിന ഉത്പാദനം

15,000 കെയ്സ്

പുതിയ പ്ളാന്റ് വരുന്നതോടെ

85 കോടി

ഇപ്പോഴത്തെ വാർഷിക വിറ്റുവരവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.