തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുടെ ഗുണങ്ങൾ അടിച്ചുമാറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ പറഞ്ഞു. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി ജനപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. അതിന്റെ പിതൃസ്ഥാനം ഏറ്റെടുക്കാനാണ് ചിലർ ശ്രമിക്കുന്നത്. പദ്ധതികളെപ്പറ്റി തെറ്റിദ്ധാരണ പരത്താനും ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുണ്ട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ബി.ജെ.പി നേതൃത്വം ഇപ്പോൾ 144 മണ്ഡലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിജയസാദ്ധ്യതയുടെ അടുത്തെത്തിയ മണ്ഡലങ്ങളാണിത്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലവും ഇതിൽപ്പെടുന്നു. തിരുവനന്തപുരത്ത് ഒരു ലക്ഷം വോട്ട് കൂടി നേടാൻ സാധിച്ചാൽ ബി.ജെ.പിക്ക് നിഷ്പ്രയാസം വിജയിക്കാൻ സാധിക്കും.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ പ്രഭാരിയുമായ ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |